Saturday, April 5, 2008

നേഴ്സിംഗ് സുന്ദരി

എത്രയും പ്രിയപ്പെട്ട പേരറിയാത്ത എന്റെ നഴ്സിംഗ് സുന്ദരിക്ക് ,





ഇരുളടഞ്ഞ പ്രവേശന പരീക്ഷാ കാലത്ത് കൊട്ടിയടക്കപെട്ട എന്റെ ഹൃദയത്തിന്റെ വാതില്‍ വെട്ടി തുറന്നു , രാത്രി പകലാക്കി ഞാന്‍ കുത്തി കുറിക്കുന്ന തുടര്നുള്ള എന്റെ വരികള്‍ നീ കാണാതെ പോയ എന്റെ ഹൃദയത്തിന്റെ കേസ് ഹിസ്ടറി ആണ്.

ആതുര ശുശ്രൂഷ പ്രൊഫഷനായി സ്വീകരിച്ചവരാനല്ലോ നമ്മള്‍ രണ്ടും..ഓവര്‍ ടൈമുകളും നൈറ്റ്‌ ഡ്യൂട്ടി കളുംനിറഞ്ഞ നമ്മുടെ ജീവിത യാത്രയില്‍ അല്പം സ്നേഹത്തിനായി മുറവിളി കൂട്ടുന്ന നമ്മുടെ ഹൃദയങ്ങളുടെ വേദന അന്യോന്യം കണ്ടില്ലെന്നു നടിക്കുന്നത്‌ ശരിയാണോ..?

ഓ പ റേഷന്‍ തീയറ്ററിലെ രക്ത ചോരിച്ചില്‍ കണ്ടു പകച്ചു പോയ നിന്‍റെ കണ്ണുകള്‍ എന്‍റെ ഓര്‍മയുടെ ഓളങ്ങളില്‍ ഒരിക്കലും അണയാത്ത ഒരു വിളക്ക് മരമായി വിളങ്ങുന്നു. പതിനാലാം വാര്‍ഡില്‍ നമ്മള്‍ ഒരുമിച്ചുള്ള ആ പോസ്റ്റിങ്ങ്‌ ദിനങ്ങളില്‍ കേസ് എടുക്കുവാന്‍ ഞാന്‍ സമീപിച്ച രോഗികളുടെ പള്‍സ്എടുക്കുവാന്‍ നീ എത്തിയത് മന പ്പൂര്‍വ്വം ആയിരുന്നില്ലേ?

വിരസമായ ആ വാര്‍ഡ്‌ ക്ലാസ്സുകള്‍ക്ക്‌ ചെവിനല്കാതെ ഞാന്‍ നിന്നെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ എന്നെ കണ്ടില്ലെന്നുനടിച്ചു നീ എടുത്ത ഇന്‍ ജെക്ഷനുകള്‍ തുളച്ചു കയറിയത് എന്‍റെ ഹൃദയതി ലേക്കയിരുന്നു..

വിശ്രമിക്കുവാന്‍ പൂമര തണലും ശ്വസിക്കുവാന്‍ സുഗന്ധ വാഹിയായ മന്ദ മാരുതനും തികച്ചും അന്യമായ ആശുപത്രി വരാന്ത കളാകുന്ന നമ്മുടെ സ്വന്തം ക്യാമ്പസില്‍ , ഫീനോള്‍ മണമുള്ള ഒഴിഞ്ഞ കോണി ലായി തുരുമ്പിച്ചു കിടക്കുന്ന ഇരുമ്പു കട്ടിലില്‍ ളകളില്‍ ഒരുമിച്ചിരുന്നു സല്ലപിക്കാന്‍ നിനക്കാഗ്രഹം ഇല്ലേ?

ഒരിക്കലും വറാത്ത ഒരു ഐ വി ബോട്ടില്‍ പോലെ നീ എന്നില്‍ തുള്ളി തുള്ളിയായി സ്നേഹം ചൊരിയുന്നതും കാത്തു



സ്നേഹത്തോടെ

ഒരു എം ബി ബി എസ പയ്യന്‍

No comments: